2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

          മേല്‍വിലാസങ്ങള്‍                                          കവിത  

ഞാന്‍ ജനിച്ചതും വളര്‍ന്നതും അച്ഛന്റ്റെ മേല്‍വിലാസത്തില്‍
അച്ഛന്‍ മരിച്ചപ്പോള്‍ അമ്മയുടെ മേല്‍വിലാസത്തില്‍
സ്വന്തമായി വീട് വാങ്ങിയപ്പോള്‍ തിരുവോണം എന്ന മേല്‍വിലാസം
വിവാഹിതനായപ്പോള്‍ ഉദയായുടെ ഭര്‍ത്താവെന്ന മേല്‍വിലാസം
കുട്ടി ജനിച്ചപ്പോള്‍ അനഘയുടെ അച്ഛനെന്ന മേല്‍വിലാസം
ഗള്‍ഫില്‍ എത്തിയപ്പോള്‍ ഗള്‍ഫുകാരനെന്ന മേല്‍വിലാസം
ലീവിന് നാട്ടില്‍ ചെല്ലുമ്പോള്‍ പരദേശി എന്ന മേല്‍വിലാസം
തലക്കെട്ട് ചേര്‍ക്കുക
മാറുന്ന വിലാസങ്ങള്‍.സ്വര്‍ഗ്ഗത്തിനും നരകത്തിനും കൂടി...

2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച


വന്നല്ലൊ മലനാട്ടില്‍ പൊന്‍തിരുവോണം
ഇന്നല്ലൊ മാവെലി എഴുന്നള്ളുന്നു
കൊട്ടും കുരവയും ആര്‍പ്പുവിളികളും ഉയരുന്നു
ചിത്തം നിറയെ പൂപ്പടകള്‍ വിതറ്ന്നു.

ഊഞ്ഞാലില്‍ ആടിയാടി അങേക്കൊംബില്‍ ചെന്നു തൊടും
ഉണ്ണികളേ നിങള്‍ കളിയാടും നേരത്ത്
എന്നുള്ളില്‍ നുരയുന്നു ആനന്ദതിരകള്‍
പിന്നെ കണ്ണീരായൊഴുകുന്നു മായുന്നു

അത്തം പത്തു പൂക്കളമെഴുതിയ മങ്കമാര്‍
ചിത്തം ഉല്‍സവലഹരിയിലാറ്റാടി
പ്ത്തു വെളുപ്പിനുണര്‍ന്നു സദ്യകളൊക്കെയൊരുക്കി
കോടിയുടുത്തു തൊടുകുറ്ഇ ചാര്‍ത്തി ദശപുഷ്പ്പം ചൂടി

മലയാളമങ്കമാര്‍ താലപ്പൊലിയേന്തിയെതിരേല്‍പ്പു മന്നനെ വായ്ക്കുരവയുമായി
ഉള്ളം നിറയട്ടെ താവക പുണ്ണ്യം പുലരട്ടെ
വാഴുക വാഴുക മലനാടിന്‍ മന്നവനെ നീ
ഞങള്‍ പാടികയാണോണപ്പാട്ടിന്‍ ഈരടികള്‍

കവിത

പൂക്കളം തീര്‍ക്കുന്നു പൊന്നുണ്ണി
പൂമുഖത്തെത്തി പൊന്നോണം
കാണാത്ത ദൂരത്തിരുന്നച്ചനീക്കാഴ്ച
കാണുകയാണിന്നു മാനസത്തില്‍

പുത്തനുടുപ്പും കളിക്കോപ്പുമായച്ച-
നെത്തുമെന്നമ്മ ചൊല്ലുംബോള്‍
പുഞ്ചിരി തൂകി നീ യോടുംബോള്‍ കാണാതെ
കണ്ണീര്‍ തുടക്കുന്നു നിന്നമ്മ.

പാതവക്കത്തേക്കു നോക്കിയിരിക്കുന്നു
പാതി നിറഞ്ഞ മിഴികളുമായ്
പാതിരാരാവും കടന്നുപോയ് പൊന്നുണ്ണി
പാതിയുറക്കമായ് നിന്‍ മടിയില്‍


                                                                                                                  



ormayile onam

ഓര്‍ക്കുവാനയ് നല്ലൊരോണനാളെനിക്കില്ല
പാര്‍ക്കുവാന്‍ നാലു ചുവരിന്‍ ഭവനമന്നെനിക്കില്ല
മാനത്തു മഴമേഘം സൂര്യനെ മറയ്ക്കുംംബോള്‍
ആധിയാലെന്നമ്മ ഈശനെ വിളിച്ചിടും

ചട്ടിയും പാത്രങളും നിരത്തി ഞങളന്നു
മാനത്തെ അത്ദിയെ വരവേല്‍ക്കുവാനായ്
കുളവും തോടും നിറഞ്ഞൊഴുകും മഴവെള്ളം
ഇറവാരത്തു വന്നെന്നെ കളിക്കാന്‍ വിളിച്ചിടും

കടലാസ്സു തോണികള്‍ പലതും ഞാനുണ്ടാക്കി
വാതില്‍പ്പടിയില്‍ നിന്നു വെള്ളത്തിലൊഴുക്കീടും
പുസ്തക വായനക്കായ് ഞാനിരുന്നീടുംബോള്‍
മഴത്തുള്ളികളെന്‍ കളിക്കുട്ടരായെത്തും

എങ്കിലും അന്നാളിലും ഓണത്തെ വരവേല്‍ക്കാന്‍
പൂക്കളം തീര്‍ത്തോണക്കോടിയുമണിഞല്ലൊ
ഇന്നു ഞനുദ്ദ്യോഗാര്‍ത്തം അന്ന്യ ദേശത്താകിലും
അന്നത്തെ ഓണക്കാലം കണ്മുന്നില്‍ തെളിയുന്നു

അരികില്‍ ഞാനില്ലെങ്കില്‍ പ്രിയതമക്കു മൗനം
അകലെ വാഴുന്നൊരെന്‍ നെഞ്ചില്‍ നെരിപ്പൊടെരിയുന്നു
ദൂരെയെന്‍ മലനാട്ടില്‍ ഓണം പിറണ്ണിടുംബോള്‍
പൂക്കളം തീര്‍ക്കുന്നൊരെന്‍ കുഞ്ഞിനെ ഓര്‍ക്കുന്നു ഞാന്‍

അരികില്‍ ഞാനില്ലെങ്കില്‍ പ്രിയതമക്കു മൗനം
അകലെ വാഴുന്നൊരെന്‍ നെഞ്ചില്‍ നെരിപ്പോടെരിയുന്നു
ഓണമിന്നളുകള്‍ക്കു കുടിച്ചു കൂത്താറ്റുവാന്‍
കെവലമുള്ളോരവധി ദിനങല്‍ മാത്രം

മാവേലിയെത്തിടുംബോള്‍ ഫിറ്റായിട്ടിരിക്കുന്ന
മാളോരെ കണ്ടുഭവാന്‍ തരിചു നിന്നു പോകും
പൂക്കളമൊരുക്കീടാന്‍ പൂക്കള്‍ഈന്നെങുമില്ല
കാട്ടുചെടികള്‍ ഭൗമന്തരാളത്തിലാണ്‍ടു പോയ്

എല്ലാരുമൊന്നായ് വാണ കാലത്തിന്‍ സ്മരണകള്‍
എന്നുമോര്‍ക്കുവാനായ് ഓണമെത്തുന്നു വീണ്ടും
സത്യവും നീതിയും അസ്തമിച്ചിട്ടാണ്ടുകള്‍ പലതായ്
ദുഷ്ടജനങളാല്‍ ഭൂഗോളം ഞരങി കറങുന്നു

സ്ത്യത്തിന്‍ അച്ചു തണ്ടില്‍ ചലിക്കുമീ മഹാഗോളം
സത്യ ഭ്രംശത്താല്‍ നാശം വന്നീടുമിതുനിര്‍ണ്ണയം
ഓണത്തിന്‍ നൈര്‍മ്മല്യത്തെ മനസ്സില്‍ സൂക്ഷിച്ചീടാം
മാലൊകരെല്ലം എന്നും ഒന്നയി വാണീടുവാന്‍