2010, ഒക്‌ടോബർ 23, ശനിയാഴ്‌ച

      ആഭിജാത്യം

ശീലകുട നന്നാകുന്ന

 ഖാലിദിന്റ്റെ ബാപ്പയും
ഈയം പൂശുകാരന്‍
 മന്തു കാലന്‍ മേത്തരും
തമ്പ്രാട്ടി എന്നു വിളിച്ചു

അടുക്കള പിന്നാമ്പുറത്ത് 
ഒചാനിച്ച്ചു നില്‍ക്കാറുള്ള 
 അലക്കുകാരി നാരായണിയും
ക്രയവിക്രയങ്ങളില്‍ വഞ്ചിച്ചു 
 
സ്വന്തം മണിമാളിക തീര്‍ത്ത
കാര്യസ്ഥന്‍ കേളുനായരും
ദാരിദ്ര്യ കടല്‍ കടക്കാന്‍ 
എന്നും കടം തന്നു സഹായിച്ച 
തേങ്ങാക്കാരന്‍ വറീത് മാപ്ലയും 
ജയലക്ഷ്മീ ടാക്കീസിലെ 
ഒപ്പരെട്ടര്‍ കൃഷ്ണന്‍ നായരും 
കോപിഷ്ഠനായ മല്‍ പിതാവും 
ചാത്തനും പൊട്ടിയും 
തേവനും ചിരുതയും
വിഷം തീണ്ട ആഭിജാത്യങളും
സ്വര്‍ഗത്തിലോ നരകത്തിലോ 

പരസ്പരം കണ്ടു മുട്ടുന്നുണ്ടാവാം....

2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

       സൗഗന്ധികം


സുന്ദര  സുമങ്ങളെ
ഞാന്‍ എന്നും തിരയുന്നു.
വ്യത്യസ്ത വര്‍ഗ്ഗങ്ങള്‍
തേടിയുള്ള അന്വേഷണം .
ഒടുവില്‍ കണ്ടെത്തി
ഉണും ഉറക്കവും വെടിഞ്ഞു
നിത്യവും പരിപാലിച്ചു
കൃമി കീടങ്ങള്‍ക്ക്
കീട നാശിനി തളിച്ച് 
ഓമനിച്ചു വളര്‍ത്തി
ഒരുനാള്‍ മൊട്ടിട്ടു വിടര്‍ന്നു
ദിവ്യ സുഗന്ധം നാല് ദിക്കും പരന്നു
ആളുകള്‍ തിരഞ്ഞു വന്നു.
ഒരു കമ്പ് മുറിച്ചു കിട്ടിയിരുന്നെങ്കില്‍..
ദൈവം തന്ന സമ്മാനം
ചോദിച്ചവര്‍ക്കെല്ലാം കൊടുത്തു
ദാ..ഇപ്പോള്‍ വാടിത്തുടങ്ങിയിരിക്കുന്നു
ഇന്നലെ രുഗ്മിണി ടീച്ചര്‍ ക്ലാസ്സില്‍ പറഞ്ഞു
ഏതോ ഒരു പുതിയ ബുക്ക് വന്നത്രേ
കേട്ടപ്പോള്‍ ചങ്കില്‍ തീയാളി ..
എങ്കിലും നട്ടു നനച്ചു വളര്‍ത്തിയ
എന്‍റെ ഓര്‍ക്കുട്ട് .....

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

         ആത്മഹത്യ


ക്രോധ ഹേതുവുമായിടാം
മോഹകാരണമായിടാം
ആത്മമിത്ര വിയോഗമാം
ആസ്തി ഒട്ടു മുടിഞ്ഞതാം
പ്രണയലീലതന്നന്ത്യമാം
പ്രണയോപഹാരവുമായിടാം
പലിശമുതലിന്‍ മൂര്‍ച്ചയാം
പഠിപ്പു മൂലവുമായിടാം
പതനവും പരിതാപവും
പരസ്ത്രീ ഗമനവുമായിടാം
രോഗ പീഡയാല്‍ വലഞ്ഞും
മോഹ വാരിധിയില്‍ കുഴഞ്ഞും
പാപചിന്തകളാല്‍ വെറുത്തും
പണാപഹരനത്താല്‍ ഭയന്നും
വാണിഭത്തിന്‍ ഇരയായതും
വാണിഭ പങ്കുന്ടതും
സുഖലോല ജീവിത ഹേതുവാം
സുരസോമ സേവയുമായിടാം
സ്ത്രീധനത്തിന്‍ പേരിലാം
സ്ത്രീജനവും ഹേതുവാം
നിത്യ ജീവിത ദുഖമാം
സത്യ ധര്‍മ്മ വിലോപമാം
മാനഹാനിയുമായിടാം
അതിലോല മാനസമായിടാം...

2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

     മഴപോലെ ...പുഴപോലെ



ഒരു വാക്കിന്‍ മുനയാലും
അവളുടെ ഇടനെഞ്ചു കുത്തിനോവിച്ചിട്ടില്ല
ഒരു നോട്ടം കൊണ്ടുപോലും
അവളെ വിവസ്ത്രയാക്കിയിട്ടുമില്ല
എത്ര മഴ നനഞ്ഞു കാത്തു നിന്നീടിലും
വൈകിയെത്തുന്ന അവളെ ശകാരിചിട്ടുമില്ല
തിരക്കുകള്‍ മാറ്റിവച്ചു സമയത്തെ പഴിച്ചു
സായാഹ്നങ്ങളില്‍ കാത്തു നിന്നിട്ടുണ്ട്.
പരസ്പരം കൈമാറിയ കത്തുകളിലെ
മിടിക്കുന്ന ഹൃദയ വിചാരങ്ങള്‍
ഒരു ചില്ല് കൂടിനുള്ളില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
കാത്തു നില്‍പ്പിന്‍റെ വേദനയും വിങ്ങലും
അരികില്‍ അണയുമ്പോള്‍ ഉള്ള ആനന്ദവും
പെരു മഴ പോലെ തിമിര്‍ത്തും
പുഴപോലെ നിറഞ്ഞു കവിഞ്ഞുമൊഴുകിയിരുന്നു
ഒരു സന്ധ്യക്കും ചാലിച്ച് ചാര്‍ത്തുവാന്‍
ആവാത്ത സിന്ദൂരരേഖയായ്
മനസ്സിന്‍ വിഹായസ്സില്‍ മഴവില്ലിന്‍ ചാരുത പോലെ
വിദൂര തീരങ്ങളില്‍ നിന്നെ തിരഞ്ഞു
നീല നിശീഥങ്ങളില്‍ ഞാന്‍ അലയുന്നു.
കനവിന്‍ കണ്ണാടിയില്‍ തെളിഞ്ഞും
കരളിന്‍ കൂടാര വാതിലില്‍ മറഞ്ഞും
പെയ്തൊഴിയാത്ത തുലാവര്‍ഷ  ഗീതമായ്
എന്‍ മനോവീണയില്‍ സാന്ദ്ര  സംഗീതമായ്
എന്‍ മലര്‍വാടിയില്‍ വാസന്ത പുഷ്പമായ്
ഒളിമങ്ങാത്തോരോര്‍മ്മതന്‍ ഹേമന്ദ  ബിന്ദുവായ്‌
മമ സഖീ നിന്നെ ഇന്നും ഓര്‍ക്കുന്നു ഞാന്‍.

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

       പ്രണയം

പ്രണയം ഒരമൃത്
നുകര്‍ന്നീടില്‍ കുളിര്
നിലകെട്ടു വിലകെട്ടു
ഗതി കെട്ടു പോയീടാം
ആരും വെറുത്തീടാം
ആരാനും കേട്ടെന്നാല്‍
വീടിനും വീട്ടാര്‍ക്കും
മാനക്കേട് .

കുളിരിന്‍ പുതപ്പാണ്‌
മഴയത്തെ കുടയാണ്‌
പനിനീരിന്‍ മണമാണ്
പൂവമ്പന്‍ മലരാണ്
മോഹത്തിന്‍ മധുവാണ്
ദാഹത്തിന്‍ നീരാണ്

അഴകില്ലാത്തഴകാന്
മിഴിയില്ലാ കനവാണ്
ഹൃദയത്തിന്‍ നോവാണ്
മരണത്തിന്‍ കയറാണ്‌

വിരഹത്തിന്‍ തീയാണ്
നരകത്തിന്‍ ചൂടാണ്
കടലിന്‍റെ നാവാണ്
ഇടനെഞ്ചിന്‍ തുടിയാണ്‌

കനവാണ് നിനവാണ്‌
കഥയില്ലാ കളിയാണ്
കലഹത്തിന്‍ വഴിയാണ്
കദനത്തിന്‍ കാടാണ്‌

കണ്ണീരിന്‍ കഥയാണ്
കാമത്തിന്‍ കനലാണ്
ഗാനത്തിന്‍ ശ്രുതിയാണ്
ഗഗനത്തിന്‍ ഒളിയാണ്

വിടരാത്തൊരു മൊട്ടാണ്
പാടാത്തൊരു പാട്ടാണ്
ഈ മണ്ണിന്‍ വരമാണ്
ജീവന്‍റെ ഉറവാണ്.

2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

            ആത്മഹത്യ


  രാമനാഥന്‍ ആത്മഹത്യ ചെയ്തു
  ഭാര്യ ഗീത ജീവച്ഛവം കണക്കെ ..
  ഇത്ര ചെറുപ്രായത്തില്‍ വിധവ..?
  വേറെ വിവാഹം കഴിക്കാമല്ലോ...?
  കുട്ടികളുടെ ബാധ്യത....?
  ഒന്നും അറിയാതെ ഉമ്മറ കോലായില്‍
  ഭസ്മ കളത്തില്‍ കണ്ണും അടച്ചു രാമനാഥന്‍ ..
  പരോപകാരി
  സദ്ഗുണ സമ്പന്നന്‍
  ദൈവ ഭക്തന്‍.
  രാമനാഥന്റെ അപദാനങ്ങള്‍ വാഴ്ത്തപ്പെട്ടു .
  എങ്കിലും ആത്മഹത്യ ചെയ്യാന്‍ മാത്രം..?
   ഭീതി നിറഞ്ഞ മനസ്സുമായ് ഗീത..
   അടുത്ത വീട്ടിലെ ശശിക്കുട്ടന്‍
   ഒരു മുന്നറിയിപ്പുമില്ലാതെ..ഇന്നലെ
   അപ്പോഴേ കരുതി രാമേട്ടന്‍ കണ്ടിട്ടുണ്ടാവും ..
    ദൈവാധീനം....?
   സാമ്പത്തിക ബാധ്യത മൂലം
   എന്നാ നാട്ടില്‍ സംസാരം.

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

          സൗഹൃദം


     അവിചാരിതം
     ആനന്ദാമൃതം
     സ്മരണീയം.
     ഇഷ്ടം
     ദുഃഖം
     സാന്ത്വനം
     പ്രലോഭനം
     നിദ്രാ വിഹീനം
     ഒടുവില്‍..
     പ്രണയം
    പ്രളയം
    പേമാരി
    മകരക്കുളിര്‍
    വസന്തം
    ഞാറ്റു വേല
   ഋതു ചന്ക്രമണം
    ആവര്‍ത്തനം
    വിവര്‍ത്തനം
    കഥയില്ലായ്മ .
    പറന്നു പോയ മണിശലഭം
    പീഡിപ്പിച്ചെന്നും
    പേടിപ്പിച്ചെന്നും
    വനിതാ കമ്മീഷന്‍
    ചിറകൊടിഞ്ഞ ശലഭം
   ഇരുളില്‍ നിദ്ര തേടുന്നു.
  
    

2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

             ഭാഗം


തെക്ക് പടിഞ്ഞാറ്
പത്ത് സെന്‍റ്  കൃഷ്ണന്
വടക്ക് കിഴക്ക്
പത്ത് സെന്‍റ് ബാലന്
മധ്യ ഭാഗത്ത്‌
വീടും പത്ത് സെന്ടും രാമന്
പിന്നെ വന്നത് വഴി പ്രശ്നം
മൂന്നടി എന്ന് നിയമം
വിട്ടു കൊടുക്കില്ലെന്ന് കൃഷ്ണന്‍
മൂവരും തമ്മില്‍ കലഹം
പക്ഷം ചേര്‍ന്ന് പല കക്ഷികള്‍
ഒടുവില്‍ വ്യവഹാരം
കീഴ് കോടതി മേല്‍ കോടതി
വിസ്മരിക്കപ്പെട്ടത് ഒന്ന് മാത്രം
സ്വന്തം ജനനി.....