2010, ഒക്‌ടോബർ 23, ശനിയാഴ്‌ച

      ആഭിജാത്യം

ശീലകുട നന്നാകുന്ന

 ഖാലിദിന്റ്റെ ബാപ്പയും
ഈയം പൂശുകാരന്‍
 മന്തു കാലന്‍ മേത്തരും
തമ്പ്രാട്ടി എന്നു വിളിച്ചു

അടുക്കള പിന്നാമ്പുറത്ത് 
ഒചാനിച്ച്ചു നില്‍ക്കാറുള്ള 
 അലക്കുകാരി നാരായണിയും
ക്രയവിക്രയങ്ങളില്‍ വഞ്ചിച്ചു 
 
സ്വന്തം മണിമാളിക തീര്‍ത്ത
കാര്യസ്ഥന്‍ കേളുനായരും
ദാരിദ്ര്യ കടല്‍ കടക്കാന്‍ 
എന്നും കടം തന്നു സഹായിച്ച 
തേങ്ങാക്കാരന്‍ വറീത് മാപ്ലയും 
ജയലക്ഷ്മീ ടാക്കീസിലെ 
ഒപ്പരെട്ടര്‍ കൃഷ്ണന്‍ നായരും 
കോപിഷ്ഠനായ മല്‍ പിതാവും 
ചാത്തനും പൊട്ടിയും 
തേവനും ചിരുതയും
വിഷം തീണ്ട ആഭിജാത്യങളും
സ്വര്‍ഗത്തിലോ നരകത്തിലോ 

പരസ്പരം കണ്ടു മുട്ടുന്നുണ്ടാവാം....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ