വികസനം
ബലൂണ്‍ കച്ചവടക്കാരന്‍
വഴി നീളെ വില്‍ക്കുന്നതും
സെക്രറ്ററിയെടില്‍ ചരട്
വലിക്കുന്നതും വികസനം.
ബലൂണ്‍ അഞ്ചു നിമിഷവും
വികസനം അഞ്ചു വര്‍ഷവും
കൊണ്ടു പൊട്ടുന്നു.
പൊട്ടിയ ബലൂണ്‍
കുട്ടിക്ക് കരച്ചില്‍
പൊട്ടിയ വികസനം
ഭരണത്തിനു വായ്ക്കരി .
വികസിക്കുന്നത് ബാങ്ക് അക്കൌണ്ട്
വികസിക്കാത്തത് പൊതുജനത്തിന്റെ ബുദ്ധി.
2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച
2010, സെപ്റ്റംബർ 26, ഞായറാഴ്‌ച
അയോധ്യ
ആയോധനതിന്‍ അയോധ്യ
അശാന്തി പര്‍വ്വമണിന്നയോധ്യ
ആരെ തിരയുന്നു നിങ്ങള്‍
അല്ലാഹുവോ അതോ രഘുരാമനോ
ചോരച്ചുവപ്പില്‍ കുതിര്‍ന്ന മണ്ണ്
ശാന്തി ദീപം കൊളുത്തുവിന്‍ നിങ്ങള്‍
വന്നു പിറന്നു നീ മണ്ണില്‍
മതം ഏതെന്നെഴുതീല നിന്‍ ശിരസ്സില്‍
പിന്നെ നിനക്ക് പേര്‍ നല്‍കി
മതം എന്നോരഗ്നിയില്‍ സ്നാനവും നല്‍കി
അന്നേ മുലപ്പാലിനൊപ്പം നുകര്‍ന്ന് നീ
മത വൈരിയും വീര്യവും ശൈശവത്തില്‍
ആരായ് വളരേണം ആരെ സ്തുതിക്കണം
ആര്‍ക്കുവേണ്ടി നീ അടരാടണം
സത്യ സ്വരൂപന്‍ ജഗന്നാധനോ
വിശ്വ വിമോചകന്‍ ക്രിസ്തുവിനോ
ആലംബഹീനര്‍ക്ക് ആശ്രയം ഏകിയ
കാരുണ്യവാനാം അല്ലാഹുവിനോ
സര്‍വ്വം ഏകമയം പൊരുള്‍ ഒന്ന് മാത്രം
മണ്ണില്‍ നമ്മള്‍ പകുത്തു മാനസങ്ങള്‍
കാണുക നിന്‍ കണ്ണാല്‍ ജീവിത സത്യങ്ങള്‍
കാരുണ്യമോടെ സഹജരെ നോക്കിടുവിന്‍.
സ്നേഹ സാഹോദര്യം വേരോടി ഈ മണ്ണില്‍
മനവ മത മൈത്രി പുലര്‍ന്നിടട്ടെ ..
2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച
രക്തം കുടിക്കുന്നവര്‍
എന്നും രാത്രി വൈകിയാണ് അവന്‍റെ വരവ്
കുറെ കൂട്ടുകാരും കൂടെ കാണും .
ഞാന്‍ ഉറങ്ങുകയല്ലേ ശല്യപ്പെടുത്തെന്ട
എന്നൊന്നും അവര്‍ ചിന്തിക്കാറില്ല .
ഇനി ഉറങ്ങുന്നതെങ്ങനെ.
അടിമുടി ചൊറിഞ്ഞു വന്നെനിക്ക്
ഒരു രക്ഷയുമില്ല നാശങ്ങള്‍ .
ചാടി എഴുന്നേറ്റു ഞാന്‍ ലൈറ്റിട്ടു .
അപ്പോഴേക്കും കട്ടിലിന്‍റെ വിടവിലേക്ക്
ഓടി ഒളിച്ചുകളഞ്ഞു ആ മൂട്ട പരിഷകള്‍ ..
എന്നും രാത്രി വൈകിയാണ് അവന്‍റെ വരവ്
കുറെ കൂട്ടുകാരും കൂടെ കാണും .
ഞാന്‍ ഉറങ്ങുകയല്ലേ ശല്യപ്പെടുത്തെന്ട
എന്നൊന്നും അവര്‍ ചിന്തിക്കാറില്ല .
ഇനി ഉറങ്ങുന്നതെങ്ങനെ.
അടിമുടി ചൊറിഞ്ഞു വന്നെനിക്ക്
ഒരു രക്ഷയുമില്ല നാശങ്ങള്‍ .
ചാടി എഴുന്നേറ്റു ഞാന്‍ ലൈറ്റിട്ടു .
അപ്പോഴേക്കും കട്ടിലിന്‍റെ വിടവിലേക്ക്
ഓടി ഒളിച്ചുകളഞ്ഞു ആ മൂട്ട പരിഷകള്‍ ..
2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച
കലിയുഗവരദന്‍
കലിയുഗ വരദന്‍
മാലയിട്ടു വ്രതമെടുത്തിരുമുടിക്കെട്ടുമേന്തി
ഹരിഹര സുതനാം നിന്‍റെ നാമമുരുക്കഴിച്ച്
കഠിനതരമാം മലചവിട്ടി വരുന്നു ഭക്തര്‍
ശ്രിതജന പ്രിയനാം നിന്‍ തിരുസന്നിധി തേടി.
സത്യത്തിന്‍ പൊരുളാം പൊന്നു പതിനെട്ടു പടികള്‍ താണ്ടി
എത്തുന്നു ശരണ മന്ത്രമുയരും തത്വമസ്സിയില്‍
തിങി ഞെങി ഞെരുങി നീങി ജനലക്ഷമൊടുവില്‍
വന്നിടുന്നു തൊഴുകയ്യുമായ് നിന്‍ തിരുനടയില്‍
ഉള്ളില്‍ക്കലങി മറിഞ്ഞിടുന്ന ദുഖക്കടല്‍
കണ്ണീരായൊഴുകുന്നു നിന്‍ ചരണത്തില്‍
ഇരുളകന്നു തെളിഞ്ഞിടുന്ന പൊന്‍പുലരിപോല്‍
ഹൃദയ വ്യഥയകന്നു നിറഞ്ഞിടുന്നു നിന്‍റെ രൂപം
കലിയുഗവരദനായ് നീ വിളങുന്ന നേരം
ക്ഷിതിയിലെനിക്കു ഭയമെന്തിനീ ജീവിതത്തില്‍
സകല രിപുവുമകന്നുപോം പുലിവാഹനനായ്
അടവി താണ്ടി നീ വരുന്ന കാഴ്ച കാണ്കില്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)