2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച



                                                                                                                  



ormayile onam

ഓര്‍ക്കുവാനയ് നല്ലൊരോണനാളെനിക്കില്ല
പാര്‍ക്കുവാന്‍ നാലു ചുവരിന്‍ ഭവനമന്നെനിക്കില്ല
മാനത്തു മഴമേഘം സൂര്യനെ മറയ്ക്കുംംബോള്‍
ആധിയാലെന്നമ്മ ഈശനെ വിളിച്ചിടും

ചട്ടിയും പാത്രങളും നിരത്തി ഞങളന്നു
മാനത്തെ അത്ദിയെ വരവേല്‍ക്കുവാനായ്
കുളവും തോടും നിറഞ്ഞൊഴുകും മഴവെള്ളം
ഇറവാരത്തു വന്നെന്നെ കളിക്കാന്‍ വിളിച്ചിടും

കടലാസ്സു തോണികള്‍ പലതും ഞാനുണ്ടാക്കി
വാതില്‍പ്പടിയില്‍ നിന്നു വെള്ളത്തിലൊഴുക്കീടും
പുസ്തക വായനക്കായ് ഞാനിരുന്നീടുംബോള്‍
മഴത്തുള്ളികളെന്‍ കളിക്കുട്ടരായെത്തും

എങ്കിലും അന്നാളിലും ഓണത്തെ വരവേല്‍ക്കാന്‍
പൂക്കളം തീര്‍ത്തോണക്കോടിയുമണിഞല്ലൊ
ഇന്നു ഞനുദ്ദ്യോഗാര്‍ത്തം അന്ന്യ ദേശത്താകിലും
അന്നത്തെ ഓണക്കാലം കണ്മുന്നില്‍ തെളിയുന്നു

അരികില്‍ ഞാനില്ലെങ്കില്‍ പ്രിയതമക്കു മൗനം
അകലെ വാഴുന്നൊരെന്‍ നെഞ്ചില്‍ നെരിപ്പൊടെരിയുന്നു
ദൂരെയെന്‍ മലനാട്ടില്‍ ഓണം പിറണ്ണിടുംബോള്‍
പൂക്കളം തീര്‍ക്കുന്നൊരെന്‍ കുഞ്ഞിനെ ഓര്‍ക്കുന്നു ഞാന്‍

അരികില്‍ ഞാനില്ലെങ്കില്‍ പ്രിയതമക്കു മൗനം
അകലെ വാഴുന്നൊരെന്‍ നെഞ്ചില്‍ നെരിപ്പോടെരിയുന്നു
ഓണമിന്നളുകള്‍ക്കു കുടിച്ചു കൂത്താറ്റുവാന്‍
കെവലമുള്ളോരവധി ദിനങല്‍ മാത്രം

മാവേലിയെത്തിടുംബോള്‍ ഫിറ്റായിട്ടിരിക്കുന്ന
മാളോരെ കണ്ടുഭവാന്‍ തരിചു നിന്നു പോകും
പൂക്കളമൊരുക്കീടാന്‍ പൂക്കള്‍ഈന്നെങുമില്ല
കാട്ടുചെടികള്‍ ഭൗമന്തരാളത്തിലാണ്‍ടു പോയ്

എല്ലാരുമൊന്നായ് വാണ കാലത്തിന്‍ സ്മരണകള്‍
എന്നുമോര്‍ക്കുവാനായ് ഓണമെത്തുന്നു വീണ്ടും
സത്യവും നീതിയും അസ്തമിച്ചിട്ടാണ്ടുകള്‍ പലതായ്
ദുഷ്ടജനങളാല്‍ ഭൂഗോളം ഞരങി കറങുന്നു

സ്ത്യത്തിന്‍ അച്ചു തണ്ടില്‍ ചലിക്കുമീ മഹാഗോളം
സത്യ ഭ്രംശത്താല്‍ നാശം വന്നീടുമിതുനിര്‍ണ്ണയം
ഓണത്തിന്‍ നൈര്‍മ്മല്യത്തെ മനസ്സില്‍ സൂക്ഷിച്ചീടാം
മാലൊകരെല്ലം എന്നും ഒന്നയി വാണീടുവാന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ